11 March, 2008

കാലം..


ഞാനിവിടെ ജീവിച്ചിരുന്നു
എന്നതിന്‍റെ ഒരേയൊരു തെളിവ്,
എന്‍റെ കല്ലറ മാത്രമാകരുത്..

എന്‍റെ വചനങ്ങളൊക്കെയും
മൌനത്തിന്‍റെ മുറിപ്പാടുകള്‍
മാത്രമായ് മാഞ്ഞുപോകരുത്..

എന്‍റെ കണ്ണുകളില്‍ പതിഞ്ഞത്
മായാക്കാഴ്ച്ച മാത്രമായിരുന്നെന്ന്,
മഷിനോട്ടക്കാര്‍ ഗണിച്ചെടുക്കരുത്..

കര്‍ണ്ണങ്ങളിലൂടെ ഞാനറിഞ്ഞിരുന്നത്
വീഥിയിലാരും കേള്‍ക്കാനില്ലാത്ത,
വെറുതെയാരോ ഉരുവിട്ടതാകരുത്..

മൌനം തനിച്ചാകുന്നിടത്തെന്‍റെ
വാക്കുകള്‍ക്ക് ശാപമോക്ഷമാകണം..
തിരശ്ശീലകള്‍ മായാക്കാഴ്ച്ചകള്‍ക്ക്
മുന്നിലുയരുംമുമ്പേ മിഴിതുറക്കണം..
ശബ്ദം കേട്ട് പിന്തിരിഞ്ഞിടത്ത്
ഞാനാകണം, ഞാനെന്ന കാലം..